സൗമ്യയ്ക്ക് ആദരാഞ്ജലികള്‍
അവസാനം അതും സംഭവിച്ചു. എന്ത് നമ്മള്‍ സംഭാവിക്കരുതെന്നു ആഗ്രഹിച്ചുവോ അത് സംഭവിച്ചു. കേരളീയ മനസാക്ഷിയെ ഞെട്ടിച്ച കൊച്ചി – ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച ചെറുതുരുത്തിയില്‍വച്ച് ആക്രമണത്തിന് ഇരയായ ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യ എന്ന ഇരുപത്തിമൂന്നുകാരി ഞായറാഴ്ച ഉച്ചയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരണത്തിനു കീഴടങ്ങി. പ്രിയ സഹോദരിക്ക് തട്ടകത്തിന്റെയും എന്റെയും വേദന നിറഞ്ഞ ചുവന്ന പൂക്കള്‍ .
ഷൊര്‍ണൂരില്‍ അവസാന സ്‌റ്റോപ്പ് ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ കാമവേറിയനായ സേലം കടലൂരില്‍ ഇവത്വക്കുടി ഗോവിന്ദസ്വാമി (30) എന്ന പരമ നാറി പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിട്ട്, ഒപ്പം ഒറ്റകൈയ്യനായ ഈ ചെറ്റയും കൂടി ചാടിയിറങ്ങി ( ചാടിയപ്പോള്‍ നടുവൊടിഞ്ഞു കിടന്നില്ലലോ എന്റെ ദൈവമേ..!!) രണ്ടുട്രാക്കിനപ്പുറത്തേക്കു യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി അബോധവ്സ്ഥയിലാക്കി മാന്യന്‍ കടന്നുകളഞ്ഞു. ഇത് സമകാലിക കേരളം കണ്ട ഏറ്റവും വലിയ പൈശാചികമായ ക്രൂരത എന്ന് തന്നെ വിശേഷിപ്പികേണ്ടി വരും.
ഈ സംഭവം തീവണ്ടികള്‍ക്കുള്ളിലെ യാത്രക്കാരുടെ പ്രത്യകിച്ചു ഭൂരിഭാഗം വരുന്ന സ്ത്രീകളുടെ നേരെയുള്ള അടിക്കടിയുണ്ടാകുന്ന ഭീഷണിയായും സുരക്ഷയിലെ പാലിക്കപെടാത്ത വാഗ്ദാനങ്ങളെയും പൊളിച്ചു കാട്ടുന്നു. നു രു കണക്കിന് ജോലിക്കാരുടെ സ്ഥിരം വാഹനമായ് പാസഞ്ചര്‍ ട്രെയിനുകളില്‍ ഇങ്ങനെയുള്ള അക്രമങ്ങള്‍ ഒറ്റപെട്ടതെന്നു പറയുക വയ്യ. പലരും അപമാനഭീതി ഭയന്നും അതെതുടര്‍ന്നുണ്ടാകുന്ന നുലാമാലകളില്‍ നിന്ന് രക്ഷപെടാനുമായി ഒന്നും പുറത്ത് പറയുന്നില്ലെന്നെ ഉള്ളു. യാത്രക്കാരുടെ സുരക്ഷിതത്വം റെയില്‍വേയുടെ ഔദാര്യമല്ല മരിച്ചു കടമയും കര്‍ത്യവ്യവുമാണ്. അല്ല എന്ന് പറഞ്ഞു രക്ഷപെടാന്‍ റെയില്‍വേയ്ക്ക് ആവില്ല. നിയമതത്തിലെ പൊളിച്ചെഴുത്ത് ആവശ്യമെങ്കില്‍ അത് ഉടനടി നടപ്പാക്കി യാത്രക്കാരുടെ പ്രത്യേകിച്ചു അവസാന സ്റ്റോപ്പില്‍ ആകുമ്പോഴേക്കും ഒറ്റപ്പെടുന്ന യാത്രക്കാരെ സംരക്ഷിക്കുവാനുള്ള നടപടികള്‍ ശക്തമാക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുവാനുള്ള ശ്രമങ്ങളും ഉണ്ടാകണം. കേന്ദ്ര റെയില്‍വെ സംരക്ഷണ സേനയ്ക്കാണ് തീവണ്ടികളിലെ സുരക്ഷാ ചുമതലയെങ്കിലും തീവണ്ടികളില്‍ സംസ്ഥാന പോലീസിന്റെ സാന്നിധ്യം ശക്തമാക്കാന്‍ നമ്മുടെ സര്‍ക്കാരും വേണ്ടത് ചെയ്യണം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് -:
1. ആളില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും മാറി ആളുകള്‍ കൂടുതല്‍ ഉള്ളയിടത്തെക്ക് മാറി യാത്ര ചെയ്യുക.
2. ജനകീയ സമതികള്‍ രൂപീകരിച്ചു ഇത്തരം പ്രവണതകളെ ശക്തമായി നേരിടുക.
3. റെയിവേ പോലീസിന്റെയോ ലോക്കല്‍ പോലീസിന്റെയോ സഹായത്തോടെ സംശയം തോന്നുന്നവരെ നിയമപരമായി ശിക്ഷിക്കുക.
4. സഹയാത്രക്കാരുടെ ഒത്തു കൂട്ടായമായിലൂടെ ഒരു ജനകീയ സമതികള്‍ രൂ പീകരിച്ചു സ്റ്റെഷനുകള്‍ തോറും യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക.
ഇനി ഗോവിന്ദ സ്വാമി എന്ന പരമ വെറിയനും, കാമാപ്രന്തനും, ലോകതെമ്മാടിയുമായ ആ നാറിക്ക് നമ്മുടെ നീതിപീഠം എന്താണ് നല്‍കാന്‍ പോകുന്നതെന്ന് നമുക്കറിയാം. നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച് ഒരിക്കലും രക്ഷപെടാന്‍ അനുവദിച്ചു കൂടാ, അങ്ങനെ സംഭവിച്ചാല്‍ അത് ആ പാവം പെണ്‍കുട്ടിയോട് ചെയ്യുന്ന അനീതിയും അക്രമവും ആണെന്ന് എവിടെ ഓര്‍മ്മിപ്പിക്കുകയാണ്. ആ പരതെണ്ടിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ കിട്ടട്ടെ എന്ന് നമുക്കാശിക്കാം.
ഇനി അയാള്‍ക്ക് കൊടുക്കാവുന്ന ചില ശിക്ഷകള്‍ :-
1. കാമവെറി പൂ ണ്ട അവന്റെ ലിഗം ചേദിച്ചു കാന്താരി അരച്ച് പെരട്ടി അഴിച്ചു വിടുക.
2. കൈയും കാലും കെട്ടി ദേഹമാസകലം മുളക് പെരട്ടി വെയിലത്ത് കെട്ടിയിടുക.
3.സൌദിയിലും മറ്റും ചെയ്യുന്നത് പോലെ, തലകീഴായി കെട്ടി തൂക്കി കല്ലെറിഞ്ഞു കൊല്ലുക.
4. ആകെയുള്ള ഒരു കൈയും കൂടി വെട്ടി ഉള്ള കണ്ണും കുത്തി പൊട്ടിച്ചു ജീവിക്കാന്‍ വിടുക.
ഇതുവരെ മൗനം ഭജിച്ച എല്ലാവരൊടും ഈ മരണം നമ്മളുടേതുകൂടിയാണു അല്ലങ്കിൽ ഇതു നാളെ നമ്മൾക്കും നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സംഭവിക്കാൻ പോകുന്നതാണു എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും വേണ്ടതു വേണ്ട് സമയത്തു ചെയ്യാനുള്ള ധൈര്യം എല്ലാവരും കാണിക്കണം. ഇനി ഇതാവര്‍ത്തിക്കാന്‍ നമ്മള്‍ ഒരിക്കലും സമ്മതിക്കരുത്.
126 total views, 2 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







