കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം: “സേവ് എന്‍ഡോസള്‍ഫാന്‍”

ന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം നല്ല ഒന്താരം സാധനമാണന്നു ഇന്ത്യ ജനീവയില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്താന്‍ കൂടിയ സമ്മേളനത്തില്‍ മുഖ്യ ഉപ്ഭോകതാക്കളായ ചൈനയുടെയും, ബ്രസീലിന്റെയും, അര്‍ജെന്റീനയുടെയും കൂട്ട് പിടിച്ചു എങ്ങനെയെങ്കിലും നിരോധനത്തിന് തടയിടാന്‍ ഇന്ത്യ ജനീവയില്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ തുടരുകയാണ്. ആര് ചത്താലും, എങ്ങനെ ചത്താലും അതൊന്നും എന്‍ഡോസള്‍ഫാന്‍ കൊണ്ടല്ല എന്ന വാദവുമായി മുന്നോട്ടു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ .

ഇതിനിടയില്‍ കേന്ദ്രം ഭരിക്കുന്നവര്‍ “സേവ് എന്‍ഡോസള്‍ഫാന്‍” എന്ന് ഹോശാന്ന പാടി നടക്കുന്ന വിവരം നമുക്കറിയാം. കേരളത്തില്‍ രാഷ്ട്രീയഭേദ വ്യത്യാസമില്ലാതെ എന്‍ഡോ സള്‍ഫാനെതിരെ അണിനിരന്നപ്പോള്‍ കോണ്‍ഗ്രസ് മാത്രം മാറിനിന്നത് തികച്ചും രാഷ്ട്രീയം. എന്നാല്‍ നാടിനോടും, എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവരോടും അല്പമെങ്കിലും മനസാക്ഷി എന്നോന്നുണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കാളിയാകാതെ മാറി നില്ക്കാന്‍ കഴിയുമായിരുന്നോ..?

കേന്ദ്രം സേവ് എന്‍ഡോസള്‍ഫാന്‍ പദ്ദതിയുമായി മുന്നോട്ടു തന്നെയാണ്. ദുരിതമാനുഭവിക്കുന്നവര്‍ തങ്ങളുടെ ആരും അല്ലാത്തതിനാല്‍ അത് നിരോധിക്കാന്‍ തങ്ങള്‍ക്കാവില്ല എന്ന പച്ചയായ നിലപാടില്‍ നിന്ന് മാറാന്‍ ഇപ്പോഴും തയ്യാരാല്ല. ഇതുവരെയുള്ള എല്ലാ തെളിവുകളും കെട്ടി ചമക്കപെട്ടതും, അതൊന്നും മതിയായ തെളിവുകളും അല്ലാത്ത്യിടത്തോളം എന്ടോസള്‍ഫാന്‍ ഞങ്ങളുടെ ദേശീയ പാനീയവും, ചിഹ്നവും തന്നെയായിരിക്കും എന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴച്ചയ്ക്കും തയ്യാറല്ല എന്ന കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. പിന്നെ എന്തിനു അത് നിരോധിക്കണം എന്ന് വാശിപിടിക്കണം. മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി എന്‍ഡോസള്‍ഫാന്‍ ദേവതയെ മനസ്സില്‍ ധ്യാനിച്ച്‌ “സേവ് എന്‍ഡോസള്‍ഫാന്‍” പദ്ദതിയില്‍ അംഗമാകുക.

01. എന്‍ഡോസള്‍ഫാനെതിരെ വാദിക്കുന്നവര്‍ എല്ലാം മൂരാച്ചികളും, കരിങ്കാലികളും ആണ്.
02. എന്‍ഡോസള്‍ഫാന്‍ ഇനി മുതല്‍ വീട്ടിലെ കൃഷി ഇടങ്ങളില്‍ കൂടി നിര്‍ബന്ധമായും തളിചിരിക്കണം.
03. വീടുകളില്‍ ഒരു എന്‍ഡോസള്‍ഫാന്‍ ബോട്ടില്‍ എങ്കിലും സ്ഥിരമായി സൂക്ഷിച്ചു വെച്ചിരിക്കണം.
04. റേഷന്‍ കടകള്‍ വഴി കൂടുതല്‍ പേരില്‍ എത്തിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കും.
05. ദേശീയ ചിഹ്നം എന്ന പരിഗണന നിലവില്‍ ഉണ്ട്.
06. എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ അമേരിക്കയുടെ ഏറാന്‍ മൂളികള്‍ ആണ്.
07. എന്‍ഡോസള്‍ഫാന്‍ ഇല്ലാതെ നമ്മുക്കെന്താഘോഷം.
08. എന്‍ഡോസള്‍ഫാന്‍ മാരകമായ കൊടിയ വിഷമാണ് എന്ന് പറഞ്ഞു പരത്തുന്നവര്‍ ശുംഭന്‍മ്മാര്‍ (വാക്ക് കടം) ആണ് എന്നുള്ളതില്‍ രണ്ടു പക്ഷം വേണ്ട.
09. എന്‍ഡോസള്‍ഫാന്‍ എങ്ങാനും അഥവാ നിരോധിച്ചാല്‍ പേര് മാത്രം മാറ്റി സാധനം വിലകുറച്ച് കൂടുതല്‍ വിപണിയില്‍ എത്തിക്കും. (കളി നമ്മളോടാ)
10. സേവ് എന്‍ഡോസള്‍ഫാന്‍ സേവ് ഇന്ത്യ
11. എന്‍ഡോസള്‍ഫാന്‍ വീടിന്റെ ഐശ്വര്യം എന്നെഴുതിയ ഒരുകോടി ബോര്‍ഡുകള്‍ ചൈനയില്‍ നിന്നും ഉടനെത്തും, അത് വീട്ടില്‍ തൂക്കി ഐശ്വര്യം നേടുകയും ഒപ്പം രാജ്യസ്നേഹം വെളിവാക്കുകയും ചെയ്യുക.

എന്‍ഡോസള്‍ഫാന്‍ കീ ജെ
എന്‍ഡോസള്‍ഫാന്‍ ജയിക്കട്ടെ…!!

101 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

    ഇന്ത്യയുടെ പണി നാണം കെട്ടതും, സ്വന്തം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ശക്തമായ പ്രതിഷേധം കൊണ്ട് മാത്രമേ എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷത്തെ നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു മാറ്റുവാന്‍ സാധിക്കുകയുള്ളൂ. അതിനു നമുക്ക് കൈകോര്‍ത്ത് ശക്തമായി പ്രതികരിക്കാം.

  • മുകുന്ദന്‍ മാവേലിക്കര

    ഭരികുന്നവര്‍ വിവേകത്തോടെ പെരുമാറി ഇല്ലെങ്കില്‍ അല്ല ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും.
    നാട് കുട്ടിച്ചോറാകും.
    വിധി ഇന്ത്യക്ക് അനുകൂലമാകതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം

  • കണ്ണുനീര്‍

    BAN Endosulfan

  • http://profiles.google.com/vikas32menon vikas menon

    “End” Sulfan

  • http://profiles.google.com/abid.areacode abid t tharavattath

    കേന്ദ്രത്തിന്റെ കണ്ണില്‍ ഈ ‘പിഞ്ചുമക്കള്‍’ ഇനിയും പെട്ടിട്ടില്ലേ?മന്മോഹന്‍ സിംഗ് എഴുന്നള്ളുമത്രേ, ദുരിതം നേരില്‍ കാണാന്‍!!!

  • http://safa-marva.blogspot.com Faizal Kondotty

    ഒരു കേന്ദ്ര മന്തിയുണ്ടല്ലോ .. Arackaparambil കുര്യന്‍ ആന്റണി …! കേരള ജനത മുഴുവന്‍ ഒരേ പോലെ ശബ്ദം ഉയര്‍ത്തിയിട്ടും അങ്ങേരു ഒന്നും പറയുന്നില്ലല്ലോ …. സായി ബാബയെ അനുസ്മരിച്ചു അങ്ങേരു ഏഷ്യാ നെറ്റിലൂടെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു .. ഒരു നിര്‍ണ്ണായക സമയത്ത് സ്വന്തം ജനതയെ അനുസ്മരിക്കാത്ത നേതാക്കളെ ജനങ്ങളും വിസ്മരിക്കും എന്ന് ഇവര്‍ ഓര്‍ത്താല്‍ നന്ന് …

    ജീവിക്കുന്ന നിരവധി തെളിവുകള്‍ ഇവിടെ ഉള്ള സ്ഥിതിക്ക് ഇനി ഒരു പഠനം വേണ്ട എന്നാണത്രേ കേരളത്തിലെ കോണ്‍ഗ്രസ്‌ന്റെ നിലപാട് , എന്നിട്ട് ഇന്ന് പ്രധാന മന്ത്രിയെ കണ്ടു ചായ കുടിച്ചു പിരിഞ്ഞ ചെന്നിത്തല പറയുന്നു ഐ സി എം ആര്‍ പഠനം സമയ ബന്ധിതമായി നടപ്പാക്കും എന്ന് പി എം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട് പോലും ????
    ( plz don’t consider this as a political statement ,but for the sake of the situation )

    • Sathya Joythi

      അച്ചാരം പറ്റുന്നവര്‍ക്ക് ഇതൊക്കെ എങ്ങനെ വേണ്ടാന്ന് വെക്കും. ഇപ്പോള്‍ തന്നെ കൊഴയില്‍ മുങ്ങിയാനല്ലോ അവരുടെ ഭരണം. അത് പൂര്ത്തിയാകമാനെകില്‍ എന്‍ഡോസള്‍ഫാന്‍ എങ്ങനെ നിരോധിക്കുവാന്‍ അവര്‍ക്കാകും

  • http://profiles.google.com/pkkusumakumari kusumam pk

    a good post

  • http://profiles.google.com/pkkusumakumari kusumam pk

    a good post

  • http://mottamanoj.blogspot.com/ മൊട്ട മനോജ്‌

    ഭരിക്കുന്നവര്‍ ഒന്നും ചെയുന്നില്ല, ശരി. നമുക്ക് ഇത് വാങ്ങി ഉപയോഗിക്കടിരുന്നൂടെ. കേരളത്തില്‍ ഇതിനു ഇപ്പൊ തന്നെ നിരോധനം ഉണ്ടല്ലോ.

    • http://www.thattakam.com/ റ്റോംസ് കോനുമഠം /thattakam.com

      മനോജേ,
      ഉത്പാദനവും വിതരണവും കൂടി ഇല്ലാതെ ആകേണ്ടി ഇരിക്കുന്നു. ശ്വാശ്വതമായി , എന്നെന്നെക്കുമായി തന്നെ ഇതിവിടെ നിന്നും തുടച്ചു നീക്കണം, കൂടാതെ ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും വേണം

  • Sathya Joythi

    Ban EndoSulfan
    Save Poor People.

  • http://profiles.google.com/kunjuss1 കുഞ്ഞൂസ് (Kunjuss)

    ഇന്ത്യയുടെ പണി നാണം കെട്ടതും, സ്വന്തം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ശക്തമായ പ്രതിഷേധം കൊണ്ട് മാത്രമേ എന്‍ഡോ സള്‍ഫാന്‍ എന്ന മാരകവിഷത്തെ നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു മാറ്റുവാന്‍ സാധിക്കുകയുള്ളൂ. അതിനു നമുക്ക് കൈകോര്‍ത്ത് ശക്തമായി പ്രതികരിക്കാം….

  • http://profiles.google.com/sidheekthozhiyoor sidheek Thozhiyoor

    നമുക്ക് പ്രതുകരിച്ചുകൊണ്ടെയിരിക്കാം..

  • http://achammaachamma.blogspot.com/ അച്ഛമ്മ

    ബാന്‍ എന്ടോസള്‍ഫാന്‍
    ആര് എന്നത് മാത്രമാണ് അറിയേണ്ടത്..? വിഎസ്സിന്റെ സമരമുഖത്ത്‌ വീണ്ടും ജനങ്ങള്‍ക്ക്‌ ഒന്നിക്കുവാന്‍ ഒരവസരന്‍ കൂടി. ഇത് നിരോധിക്കും വരെ സന്ധിയില്ലാ സമരം തന്നെ…!! ഉറച്ച പിന്തുണ.

  • Usha M U

    എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സമരത്തിന്റെ ദൃശ്യങ്ങള്‍ കീടനാശിനികളുടെ നിരോധനം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ വേദിയായ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലും പ്രദര്‍ശിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയില്‍ അംഗങ്ങളായ ഐ.ടി. വിദഗ്ദ്ധരാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന സമരം ഇന്റര്‍നെറ്റിലൂടെ വെബ്കാസ്റ്റ് ചെയ്തത്.

    ഉപവാസം ആരംഭിച്ച് രണ്ടുമണിക്കൂറിനു ശേഷമുള്ള ദൃശ്യങ്ങളാണ് തത്സമയം പ്രദര്‍ശിപ്പിച്ചത്. ഉദ്ഘാടന സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതിനു പുറമെ ലോകത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമായിരുന്ന വെബ്കാസ്റ്റ് 43 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീക്ഷിച്ചുവെന്നാണ് പ്രാഥമിക വിവരം. അങ്ങനെ കൊച്ചുകേരളത്തിന്റെ തലസ്ഥാനത്തു നടന്ന സമരം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി.

  • Usha M U

    എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ കാര്‍ബോഫിറാന്‍, ഫോറേറ്റ്, മോണോക്രോട്ടോഫോസ്, മീഥൈല്‍ പാരാതിയോണ്‍, മെറ്റാസിസ്‌റ്റോക്‌സ് എന്നീ കീടനാശിനികള്‍ കേരളത്തില്‍ പല കൃഷികള്‍ക്കും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നു. ഇതില്‍ കാര്‍ബോഫിറാന്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്. ഈ കീടനാശിനികള്‍ ഏറ്റവും മാരകമായ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിനു തൊട്ടുതാഴെയുള്ള വിഭാഗത്തിലുള്ളതാണ് എന്‍ഡോസള്‍ഫാന്‍. കൃഷിയെയും കര്‍ഷകരെയും ബാധിക്കുന്ന പന്ത്രണ്ട് കീടനാശിനികള്‍ എന്‍ഡോസള്‍ഫാന് പുറമെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്.

    എന്‍ഡോസള്‍ഫാനോടൊപ്പം വ്യാപകമായി ഉപയോഗിക്കുന്നത് ലിന്‍ഡെയ്ന്‍, മീഥൈല്‍ പാരാതിയോണ്‍ എന്നിവയാണ്. ഇതേ ഗണത്തില്‍പ്പെട്ട അലുമിനിയം ഫോസ്‌ഫൈഡ്, ഡി.ഡി.റ്റി., മീഥൈല്‍ ബ്രോമൈഡ്, സോഡിയം സയനൈഡ്, മീഥോക്‌സി ഈഥൈല്‍ മെര്‍കുറിക് ക്ലോറൈഡ്, മോണോ ക്രോട്ടോഫോസ്, ഫെനിട്രോതയോണ്‍, ഡയാസിനോണ്‍, ഫെന്‍തിയോണ്‍, ഡാസോമെറ്റ് എന്നിവയും കേരളത്തില്‍ ഉപയോഗിക്കുന്നതായി കാര്‍ഷികശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഇവയൊന്നും രാസനാമങ്ങളിലല്ല വിപണിയിലെത്തുന്നത്. കമ്പനികളുടെ പേരിലാണ്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഈ കീടനാശിനികള്‍ വിതയ്ക്കുന്ന നാശത്തെക്കുറിച്ച് അജ്ഞരാണ്. വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യസംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതല്‍ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ. എലികളില്‍ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍. ഒരു നിശ്ചിതഡോസ് കീടനാശിനി എലികളില്‍ കുത്തിവെയ്ക്കുന്നു. അതില്‍ അമ്പതുശതമാനം ചത്തുപോയാല്‍ ആ കീടനാശിനി എല്‍.ഡി. 50 എന്ന ലേബലിലാണ് അറിയപ്പെടുന്നത്. വെറും 0-50 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോള്‍ത്തന്നെ എല്‍.ഡി. 50 ഫലം കാണിച്ചാല്‍ അവയെ ചുവപ്പുഗണത്തില്‍ ഉള്‍പ്പെടുത്തുന്നു.

    50-500 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുന്നെങ്കില്‍ അവയെ മഞ്ഞഗണത്തില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ഈ ഗണത്തിലാണ്. പരീക്ഷണങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങള്‍ നിലനില്‍ക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് പടരുന്നതെന്നോ, ഏതൊക്കെ ജീവികള്‍ക്കിതിനെ അതിജീവിക്കാന്‍ കഴിയുമെന്നോ അറിയുന്നുമില്ല. 27 കീടനാശിനികള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ട്രൈക്ലോറോ അസെറ്റിക് ആസിഡ്, കാല്‍സ്യം സയനൈഡ്, ക്ലോര്‍ഡെയിന്‍ എന്നിവ ഇതില്‍പ്പെടും. കൃഷിക്ക് എന്ത് ഉപയോഗിക്കണം, എത്രയളവില്‍ എന്നെല്ലാം തീരുമാനിക്കുന്നത് വളവും കീടനാശിനികളും വില്‍ക്കുന്ന കടക്കാരനോ ഡീലറോ ആണെന്ന് ഒരു ഗവേഷകന്‍ പറയുന്നു. കീടനാശിനിക്കു പകരം കുമിള്‍നാശിനി പ്രയോഗിച്ച് വിപത്തുകള്‍ വരുത്തിവച്ച കര്‍ഷകര്‍ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ മാത്രം കീടനാശിനികള്‍ നിരോധിച്ചതുകൊണ്ട് വലിയ മെച്ചമില്ല. ഇവയുടെ അപകടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ രാജ്യാന്തരതലത്തില്‍ നിരോധനം ഉണ്ടായേ പറ്റൂ.

  • Usha M U

    ദുരന്ത ജീവിതത്തിന്റെ തീരാവേദനയുമായി നാളുകള്‍ തള്ളിനീക്കുന്ന അമ്മമാര്‍ പ്രതീകാത്മകമായി ബദിയടുക്ക ടൗണില്‍ ‘ജനീവ സമ്മേളന ഉച്ചകോടി’ നടത്തി. എന്‍ഡോസള്‍ഫാന്‍ കീടനാശിനി വരുത്തിവെച്ച സമാനതകളില്ലാത്ത രോഗങ്ങള്‍ കൊണ്ട് തളര്‍ന്നുപോയ തങ്ങളുടെ പിഞ്ചോമനകളെയും എടുത്തുകൊണ്ടാണ് അമ്മമാര്‍ ‘ഉച്ചകോടി’ ക്കെത്തിയത്. കണ്ണീരുണങ്ങാത്ത അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിതം തള്ളിനീക്കുന്ന ഒരുപിടി അനുഭവങ്ങള്‍ അവര്‍ പരസ്​പരം പങ്കുവെച്ചു. മിനുട്ടുകള്‍ നീണ്ട ‘ഉച്ചകോടി’ സംഭാഷണത്തിന് ശേഷം ഈ ദുരന്തഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് അവര്‍ പ്രഖ്യാപനം നടത്തി.

    ലോകരാജ്യങ്ങള്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ലാത്ത സംശയങ്ങളാണ് ജീവനാശിനികളായ കീടനാശിനികള്‍ വേണമോ വേണ്ടയോ എന്നത്. അത് തീരുമാനിക്കാനുള്ള ഉച്ചകോടി ജനീവയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ കാസര്‍കോട്ടെ അമ്മമാര്‍ മറ്റൊരു ‘ഉച്ചകോടി’ ഇവിടെ നടത്തുന്നു. ഈ പ്രശ്‌നത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. ലോകരാജ്യങ്ങളിലെ മഹാന്മാരില്‍ നിന്ന് ഞങ്ങള്‍ വ്യത്യസ്തമാകുന്നത് അവിടെയാണ്. കീടനാശിനികള്‍ കീടനാശിനികള്‍ തന്നെയാണെന്നത് ഞങ്ങള്‍ അമ്മമാര്‍ ആത്മാവില്‍ നൊന്തനുഭവിച്ച സത്യമാണ്. ജനിച്ചത് മുതല്‍ ഞങ്ങളുടെ കുട്ടികള്‍ വേദനതിന്ന് ജീവിക്കുകയാണ്. മറ്റ് കുട്ടികള്‍ അനുഭവിക്കുന്ന സന്തോഷവും സുഖവും ഞങ്ങളുടെ മക്കള്‍ അനുഭവിക്കുന്നില്ല. കളിക്കാനോ ചിരിക്കാനോ അവര്‍ക്ക് വയ്യ. പഠിക്കാനോ എഴുതാനോ അവര്‍ക്കാകില്ല. ഇതിനെല്ലാം കാരണം എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണെന്ന് കാസര്‍കോട്ടെ അമ്മമാര്‍ തിരിച്ചറിഞ്ഞിട്ട് കാലമേറെയായി. ഇനിയും ഇത് തുടരാന്‍ പറ്റില്ല. പിറക്കാനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ കാസര്‍കോട്ടെ അമ്മമാര്‍ ഈ ദുരന്തമുഖത്ത് നിന്ന് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതായി ഈ സമാന്തര ഉച്ചകോടിയില്‍ പ്രഖ്യാപിക്കുന്നു. എന്‍ഡോസള്‍ഫാന് ഇരയായ അജിത്ഷാജിയുടെ അമ്മ സത്യഭാമയാണ് ഉച്ചകോടിയില്‍ പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ബദിയടുക്ക ടൗണില്‍ തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമ്മേളനത്തിന് ശേഷമായിരുന്നു ഉച്ചകോടി.

  • Usha M U

    മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ഇടതുമുന്നണി സംസ്ഥാന സമിതി തീരുമാനിച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനമുള്ളത്. ഇരുചക്രവാഹനങ്ങള്‍, പാല്‍, പത്രം, ആരാധനാലയങ്ങള്‍, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പ്രതിഷേധത്തെ ജനങ്ങള്‍ ഏറ്റെടുത്തതായി വൈക്കം വിശ്വന്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റോക്‌ഹോമില്‍ നടക്കുന്ന അന്താരാഷ്ട്ര ചര്‍ച്ച തുടങ്ങിയ ദിവസമാണ് വി.എസ്.തിരുവനന്തപുരത്ത് ഉപവാസ സമരം നടത്തിയത്. സ്റ്റോക്‌ഹോം സമ്മേളനം അവസാനിക്കുന്ന ദിവസമായതിനാലാണ് വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തില്‍ തടയാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച വൈകീട്ട് സംസ്ഥാനത്തെ കാല്‍ ലക്ഷം യൂണിറ്റുകള്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

    ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളത്തിലെ മുഴുവന്‍ തൊഴിലാളികളോടും ട്രേഡ്‌യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനംചെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തില്‍ എന്‍.സി.പി. ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന വൈസ്​പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അറിയിച്ചു. ഹര്‍ത്താല്‍ രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി മാത്രമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധനം നിലവിലുണ്ടായിട്ടും അഞ്ചുവര്‍ഷക്കാലം ഇത് നടപ്പാക്കാത്ത എല്‍.ഡി.എഫ്. സര്‍ക്കാരിന് കേന്ദ്രത്തെ കുറ്റംപറയാന്‍ ധാര്‍മിക അവകാശമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

  • Usha M U

    എന്‍ഡോസള്‍ഫാന്‍പോലുള്ള മാരകവിഷങ്ങള്‍ നിരോധിക്കണമെന്ന് യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു. നിരോധനത്തിന് കാലതാമസം വരുത്തുന്നത് ആശങ്ക ഉളവാക്കുന്നതായും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാനുള്ള ഏതു ശ്രമങ്ങള്‍ക്കും സഭയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ശ്രേഷ്ഠ ബാവാ പറഞ്ഞു.

  • Usha M U

    എന്‍ഡോസള്‍ഫാന്റെ സമ്പൂര്‍ണ നിരോധനം ചര്‍ച്ച ചെയ്യുന്ന സ്റ്റോക്‌ഹോമിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന നിലപാടെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന് ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തേ ഹൈക്കോടതിയെ സമീപിച്ച ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കേരള ഘടകം പ്രസിഡന്റ് അഡ്വ. ടി. ആസഫലി തന്നെയാണ് ഈ ആവശ്യമുന്നയിച്ച് ഉപ ഹര്‍ജി നല്‍കിയിട്ടുള്ളത്.

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: